അൽ മുക്താദിര്‍ ജ്വല്ലറി – മറ്റൊരു റിലയൻസ് ജിയോ

ആദ്യമായി ഇറങ്ങിയ ബിപി എൽ മൊബൈൽ ഇൻകമിങ് – ഔട്ട്‌ ഗോയിങ്ങനും ഒരുപോലെ പണം ഈടാക്കിയിരുന്ന കാലഘട്ടത്തിൽ തുടർന്ന് വന്ന പുതിയ മൊബൈൽ കമ്പനികൾ വലിയ തോതിൽ നിരക്കുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നു. ഇതിന് അറുതി വരുത്തിയത് റിലയൻസ് ജിയോയുടെ വരവോടെയാണ്. ഒരു എം ബി ഡാറ്റക്ക് പോലും വലിയ നിരക്ക് ഇടാക്കിയിരുന്നു. സാധാരണക്കാരന് മൊബൈൽ എന്നത് സ്വപ്നം മാത്രമായിരുന്ന ഘട്ടത്തിൽ ആണ് ജിയോയുടെ വരവ്. സ്വന്തമായി ഒരു മൊബൈൽ കൂടുതൽ ഡാറ്റാ ഇത്‌ സാധിതമാക്കിയത് ജിയോ ആണ്.

സ്വന്തം മക്കളുടെ വിവാഹം, പെണ്മക്കൾക്ക് ഒരു തരി പൊന്ന് നൽകി കെട്ടിച്ചയക്കുക ഇതൊക്കെ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. പണി കൂലിയുടെ പേരിൽ കേരളത്തിലെ പ്രമുഖ ജ്വലറികൾ നടത്തുന്ന തട്ടിപ്പ് പകൽ പോലെ വ്യക്തമാണ്. എന്നാൽ ഇതിന് അറുതി വരുത്താൻ പലർക്കും കഴിഞ്ഞിട്ടില്ല. ഇത്തരം വലിയ തീവെട്ടി കൊള്ളക്ക് അറുതി വരുത്തുകയാണ് മറ്റൊരു അംബാനി ഡോ. മുഹമ്മദ് മൻസൂർ. കേരളത്തിലുടനീളം സ്വർണ്ണഭരണ ശാല തുറന്ന അൽ മുക്താദിർ സാധാരണക്കാരുടെ സ്വപ്നങ്ങൾക്കാണ് ചിറക് നൽകിയത്. ഏത് പാവപെട്ടവനും ഇവിടെ വന്ന് മാനസിക സംഘർഷം ഇല്ലാതെ തങ്ങളുടെ പെണ്മക്കൾക്ക് സ്വർണ്ണം ഒരു തരി അല്ല, തങ്ങൾ ആഗ്രഹിക്കുന്ന അത്രയും എടുക്കാം എന്ന് ഈ സ്ഥാപനത്തിന്റെ പ്രത്യേകത ആണ്.

സ്വന്തമായി സ്വർണ്ണാഭരണ ശാല, ഡിസൈൻ ശാലയുള്ള അൽ മുക്താദിറിന് പണി കൂലി സൗജന്യമായി നൽകിയാണ് പാവപെട്ടവന്റെ മനസ്സിൽ ഇടം പിടിച്ചത്.

“സ്വർണ്ണ വ്യാപാര രംഗത്ത്   പണിക്കൂലി 100 ശതമാനം ഡിസ്കൗണ്ട് നൽകിയാണ് അൽ മുക്താദിര്‍ ജ്വല്ലറി ശ്രദ്ധിക്കപ്പെട്ടത്. സ്വന്തമായി സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയുള്ള അൽ മുക്താദിര്‍ ഗ്രൂപ്പ്, ഹോൾസെയിൽ ഇടപാടുകളിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്.. സ്വർണ്ണത്തിന് പൊള്ളുന്ന വിലയുള്ള ഈ കാലഘട്ടത്തിൽ 0% മേക്കിങ് ചാർജ് ഓഫർ സാധാരണക്കാർക്കിടയിൽ വരെ വളരെ വലിയ അഭിപ്രായമാണ് നേടിയെടുത്തത്” എന്ന് വ്യക്തമാക്കുന്നത്. സ്വർണ്ണ കച്ചവട മേഖലയിലെ ചിലയാളുകളുടെ അപ്രമിത്വം ആണ് അൽ മുക്താദിർ തകർത്തത്.

തങ്ങൾ കൊടുക്കുന്ന സ്വർണ്ണത്തിൽ അല്ലെങ്കിൽ ഉരുപ്പടിയിൽ വ്യാജനോ, അല്ലെങ്കിൽ ഗുണമേന്മയിൽ വിട്ട് വീഴ്ചയോ ഇല്ല. ഏത് സാധാരണക്കാരനും തങ്ങളുടെ പെണ്മക്കളുടെ വിവാഹത്തിന് കഴുത്തിൽ അണിയാൻ ആധി പിടിക്കുന്ന മാതാപിതാക്കൾക്ക് ആശ്വാസം പകരുകയാണ് ഈ ജ്വലറി. ഇതിനെതിരെ പല കോണുകളിൽ മത സ്പർധ വളർത്തുന്ന രീതിയിൽ കൊണ്ടുപിടിച്ച സമൂഹ മാധ്യമങ്ങളെ കൂട്ട് പിടിച്ച് ഉള്ള ആക്രമണം നല്ലതല്ല.

ജിയോ മൊബൈൽ വന്നപ്പോൾ കൊണ്ട് പിടിച്ച് വ്യാപകമായി ആക്രമണം അഴിച്ചു വിട്ടവർ രഹസ്യമായി പോലും ജിയോ 5ജി ഇല്ലാതെ ഇവർക്ക് ഉറക്കം വരില്ല. അൽ മുക്താദിർ ജന ഹൃദയങ്ങളിലേക്ക് ചേക്കേറുമ്പോൾ വിവാദങ്ങൾ സ്വാഭാവികം.

മാർട്ടിൻ മേനാച്ചേരി
കൊച്ചി